Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dijo Kappan

Kottayam

ഡിജോ കാപ്പന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പാലാ: പൊതുമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും സത്യസന്ധമായ സാംസ്‌കാരികപ്രവര്‍ത്തനത്തിലും വിശ്വസിച്ച് സമൂഹ നന്മക്കായി യത്നിച്ച പൊതുപ്രവര്‍ത്തകനായിരുന്നു ഡിജോ കാപ്പനെന്നും നിര്‍ണായക നിമിഷങ്ങളില്‍ ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാന്‍ പ്രാപ്തനായ ഒരാളുടെ നഷ്ടമാണ് ഡിജോയുടെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും കേരള നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാലായില്‍ ആരംഭിക്കുന്ന ഡിജോ കാപ്പന്‍ ട്രസ്റ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാലാ കിസ്‌കോ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്‍റ് പി.സി. ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഫ്രാന്‍സീസ് ജോര്‍ജ് എംപി, മാണി സി. കാപ്പന്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.

Kerala

ഡിജോ കാപ്പന്‍റെ സംസ്‌കാരം ഇന്ന്

കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച സാമൂഹിക പ്രവർത്തകൻ ഡിജോ കാപ്പന്‍റെ (68) സംസ്‌കാരം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിനു പാലായ്ക്കു സമീപം പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ സർക്കാരിന്‍റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സംസ്‌കാര ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.

ഭാര്യ: ഡോ. മിനി കാപ്പന്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ പ്ലാനിംഗ് ഡയറക്ടറാണ്. മക്കൾ: അശ്വിന്‍ ഡി. കാപ്പന്‍ (അയര്‍ലന്‍ഡ്), മരിയറ്റ ഡി കാപ്പന്‍ (ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണ വിദ്യാര്‍ഥി), എഡ്വിന്‍ ഡി. കാപ്പന്‍ (യുകെ) മരുമകൾ: അര്‍ഷ (അയര്‍ലൻഡ്).

2025 ഒക്ടോബര്‍ 16ന് തിരുവനന്തപുരത്തുണ്ടായ കാറപകടത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു ഡിജോ കാപ്പന്‍റെ അന്ത്യം വെള്ളിയാഴ്ച രാവിലെയായിരുന്നു.

Kerala

ഡിജോ കാപ്പൻ അന്തരിച്ചു

കോട്ടയം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ(68) അന്തരിച്ചു. അപകടത്തിൽ പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഭരണങ്ങാനം ഇടമറ്റം സ്വദേശിയായ ഡിജോ കാപ്പൻ, കഴിഞ്ഞ വർഷമുണ്ടായ വാഹനാപകടത്തെ തുടർന്ന് മാസങ്ങളോളം ചികിത്സയിലായിരുന്നു.

പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വമായിരുന്നു ഡിജോ കാപ്പൻ. സജീവ രാഷ്ട്രീയത്തിൽ നിന്നും വഴിമാറി ജനസേവനത്തിന് പ്രാധാന്യം നൽകിയ ഡിജോ കാപ്പന് വലിയ സൗഹൃദവലയമുണ്ടായിരുന്നു. കെഎസ്‌സിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

സെന്‍റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ച ഡിജോ കാപ്പൻ, ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായിരുന്നു. ഉപഭോക്താക്കളുടെ അവകാശത്തിനായാണ് അദ്ദേഹം കൂടുതൽ പോരാടിയത്.

Latest News

Corehub Up