Kerala
കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച സാമൂഹിക പ്രവർത്തകൻ ഡിജോ കാപ്പന്റെ (68) സംസ്കാരം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിനു പാലായ്ക്കു സമീപം പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സംസ്കാര ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.
ഭാര്യ: ഡോ. മിനി കാപ്പന് കേരള യൂണിവേഴ്സിറ്റിയില്‍ പ്ലാനിംഗ് ഡയറക്ടറാണ്. മക്കൾ: അശ്വിന് ഡി. കാപ്പന് (അയര്‍ലന്‍ഡ്), മരിയറ്റ ഡി കാപ്പന് (ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണ വിദ്യാര്‍ഥി), എഡ്വിന് ഡി. കാപ്പന് (യുകെ) മരുമകൾ: അര്‍ഷ (അയര്‍ലൻഡ്).
2025 ഒക്ടോബര്‍ 16ന് തിരുവനന്തപുരത്തുണ്ടായ കാറപകടത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു ഡിജോ കാപ്പന്റെ അന്ത്യം വെള്ളിയാഴ്ച രാവിലെയായിരുന്നു.
Kerala
കോട്ടയം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ(68) അന്തരിച്ചു. അപകടത്തിൽ പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഭരണങ്ങാനം ഇടമറ്റം സ്വദേശിയായ ഡിജോ കാപ്പൻ, കഴിഞ്ഞ വർഷമുണ്ടായ വാഹനാപകടത്തെ തുടർന്ന് മാസങ്ങളോളം ചികിത്സയിലായിരുന്നു.
പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വമായിരുന്നു ഡിജോ കാപ്പൻ. സജീവ രാഷ്ട്രീയത്തിൽ നിന്നും വഴിമാറി ജനസേവനത്തിന് പ്രാധാന്യം നൽകിയ ഡിജോ കാപ്പന് വലിയ സൗഹൃദവലയമുണ്ടായിരുന്നു. കെഎസ്സിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ച ഡിജോ കാപ്പൻ, ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായിരുന്നു. ഉപഭോക്താക്കളുടെ അവകാശത്തിനായാണ് അദ്ദേഹം കൂടുതൽ പോരാടിയത്.